• 'ചിലപ്പോള്‍ അവര്‍ ഒരു ദിവസം ഇന്ത്യക്ക് എണ്ണ വില്‍ക്കും!'പാകിസ്താന്റെ എണ്ണപ്പാടശേഖരങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള കരാറില്‍ ഒപ്പിട്ടെന്നുള്ള പ്രഖ്യാപനത്തോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്ത ഈ വാചകം ഇന്ത്യയ്ക്കുള്ള ഒളിയമ്പായിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനുള്ള അതൃപ്തിയാണ് ട്രംപിന്റെ വാക്കുകളില്‍ മുഴച്ചുനിന്നിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവയും റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കവും ചുമത്തിയിട്ടും അതൃപ്തി തീരാതെയാണ് പാകിസ്താനുമായി നിര്‍ണായക വ്യാപാരക്കരാറില്‍ യുഎസ് ഒപ്പുവച്ചത്. എന്നിട്ടും കെറുവ് തീരാതെ മറ്റൊന്നുകൂടി ട്രംപ് പറഞ്ഞു, ഇന്ത്യയും റഷ്യയും ചത്ത സമ്പദ്‌വ്യവസ്ഥ(ഡെഡ് ഇക്കോണമി)യാണെന്നും അവരുടെ വ്യാപാരബന്ധത്തില്‍ തനിക്ക് താത്പര്യമില്ലെന്നും..ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണശേഖരം അവകാശപ്പെടാനില്ലാത്ത പാകിസ്താന് അത് വികസിപ്പിക്കാന്‍ കരാറിലൂടെ കൈകൊടുക്കുന്ന യുഎസ് നടപടി പാകിസ്താനുമായുള്ള വ്യാപാരക്കരാര്‍ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കും.
കേന്ദ്ര തൊഴിൽ നയത്തിൽ 'മനുസ്മൃതി' സൂചനകൾ; ഉടൻ പിൻവലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

30/10/25



തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ 'ശ്രം ശക്തി നീതി 2025' പുതിയ കരട് അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കരട് നയം ഉടനടി പിൻവലിക്കണമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖയ്ക്ക് ആധാരമായി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം 'മനുസ്മൃതി' പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും രാജധർമ്മം, ശ്രമ ധർമ്മം തുടങ്ങിയ സങ്കൽപ്പങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണ്. ഇത് തൊഴിലാളികളെ അവകാശങ്ങളുള്ള പൗരന്മാർ എന്ന നിലയിൽ നിന്ന് വിധേയത്വമുള്ള അടിയാളർ എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണ്. ജാതി അധിഷ്ഠിത തൊഴിൽ വിഭജനത്തെ ന്യായീകരിക്കുന്ന ഇത്തരം ആശയങ്ങൾ തിരികെ കൊണ്ടുവരുന്നത് സാമൂഹ്യനീതിക്ക് എതിരാണ്.

LATEST NEWS

പ്രമാടത്തെ വിവാദ ഹെലിപ്പാഡ് നിർമ്മാണം; പരാതിയിൽ അന്വേഷണം നടത്താൻ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ്

കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി സൗകര്യങ്ങള്‍, പരോള്‍

അതിജീവിതയെ 3മാസത്തിനുള്ളില്‍ വിവാഹം കഴിക്കുമെങ്കില്‍ ജാമ്യം; ആവര്‍ത്തിക്കുന്ന ഖാപ് പഞ്ചായത്ത് മോഡല്‍ വിധികള്‍

ഇത്രയും നിർഭാഗ്യവാനായ ഒരാളുണ്ടാകുമോ?; ഗില്ലിന് പരിക്ക്; സഞ്ജുവിന് അവസരം; മത്സരം മഞ്ഞുമൂടൽ മൂലം ഉപേക്ഷിച്ചു

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.