• 'ചിലപ്പോള്‍ അവര്‍ ഒരു ദിവസം ഇന്ത്യക്ക് എണ്ണ വില്‍ക്കും!'പാകിസ്താന്റെ എണ്ണപ്പാടശേഖരങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള കരാറില്‍ ഒപ്പിട്ടെന്നുള്ള പ്രഖ്യാപനത്തോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്ത ഈ വാചകം ഇന്ത്യയ്ക്കുള്ള ഒളിയമ്പായിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനുള്ള അതൃപ്തിയാണ് ട്രംപിന്റെ വാക്കുകളില്‍ മുഴച്ചുനിന്നിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവയും റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കവും ചുമത്തിയിട്ടും അതൃപ്തി തീരാതെയാണ് പാകിസ്താനുമായി നിര്‍ണായക വ്യാപാരക്കരാറില്‍ യുഎസ് ഒപ്പുവച്ചത്. എന്നിട്ടും കെറുവ് തീരാതെ മറ്റൊന്നുകൂടി ട്രംപ് പറഞ്ഞു, ഇന്ത്യയും റഷ്യയും ചത്ത സമ്പദ്‌വ്യവസ്ഥ(ഡെഡ് ഇക്കോണമി)യാണെന്നും അവരുടെ വ്യാപാരബന്ധത്തില്‍ തനിക്ക് താത്പര്യമില്ലെന്നും..ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണശേഖരം അവകാശപ്പെടാനില്ലാത്ത പാകിസ്താന് അത് വികസിപ്പിക്കാന്‍ കരാറിലൂടെ കൈകൊടുക്കുന്ന യുഎസ് നടപടി പാകിസ്താനുമായുള്ള വ്യാപാരക്കരാര്‍ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കും.
സർക്കാരിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്ത്രീകൾ തെരുവിൽ ആഹ്ലാദപ്രകടനം നടത്തുന്നു: മുഖ്യമന്ത്രി

31/10/25



ദോഹ ∙ വികസനത്തോടൊപ്പം ക്ഷേമത്തിനും മുൻതൂക്കം നൽകിയതാണ് കഴിഞ്ഞ 9 വർഷത്തെ ഭരണ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 600 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷൻ 18 മാസം കുടിശികയായിരിക്കുമ്പോഴാണ് 2016ൽ തന്റെ സർക്കാർ അധികാരമേറ്റത്. കുടിശിക മുഴുവൻ കൊടുത്തു തീർക്കലായിരുന്നു മന്ത്രിസഭയുടെ ആദ്യ അജൻഡ. പിന്നീട് അതു വർധിപ്പിക്കാൻ തീരുമാനിച്ചു. 1600 രൂപവരെയായി. വീണ്ടും വർധിപ്പിച്ച് 2000 രൂപയാക്കി. കേരളം അതിദാരിദ്രരില്ലാത്ത സംസ്ഥാനമായതിൽ ക്ഷേമ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദോഹയിൽ സംഘടിപ്പിച്ച മലയാളോൽസവം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

LATEST NEWS

പ്രമാടത്തെ വിവാദ ഹെലിപ്പാഡ് നിർമ്മാണം; പരാതിയിൽ അന്വേഷണം നടത്താൻ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ്

കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി സൗകര്യങ്ങള്‍, പരോള്‍

അതിജീവിതയെ 3മാസത്തിനുള്ളില്‍ വിവാഹം കഴിക്കുമെങ്കില്‍ ജാമ്യം; ആവര്‍ത്തിക്കുന്ന ഖാപ് പഞ്ചായത്ത് മോഡല്‍ വിധികള്‍

ഇത്രയും നിർഭാഗ്യവാനായ ഒരാളുണ്ടാകുമോ?; ഗില്ലിന് പരിക്ക്; സഞ്ജുവിന് അവസരം; മത്സരം മഞ്ഞുമൂടൽ മൂലം ഉപേക്ഷിച്ചു

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.